-
•
‘ഫോക്സ് വാഗൻ അന്ന് ജീവനും കൊണ്ട് ഓടി; കേരളം വിൽക്കപ്പെടുമെന്നായിരുന്നു പ്രചാരണം, വൈകി വന്ന വിവേകം’
"2012ൽ കൊച്ചിയിൽ നടന്ന നിക്ഷേപ സംഗമം അന്ന് ഇടതുപക്ഷം ബഹിഷ്കരിച്ചു. കേരളം വിൽക്കപ്പെടുന്നു എന്നായിരുന്നു സിപിഎം പ്രചാരണം. നിശാക്ലബ്ബുകൾ വരുന്നു, തിരുവനന്തപുരത്തെ ചന്ദ്രശേഖർ നായർ സ്റ്റേഡിയം വിൽക്കുന്നു, കേരളത്തിന്റെ മണ്ണും പുഴയും വിൽക്കുന്നു തുടങ്ങിയ ഫ്ലെക്‌സുകൾ കേരളമൊട്ടാകെ നിരന്നു. നിക്ഷേപ സംഗമം നടന്ന കൊച്ചി പ്രതിഷേധക്കടലായി. വിദേശത്തുനിന്നു പറന്നിറങ്ങിയ നിക്ഷേപകർ റോഡ് തടയലും കോലം കത്തിക്കലും ഉൾപ്പെടെയുള്ള പ്രാകൃത സമരമുറകൾക്കു സാക്ഷികളായി. ഇതെല്ലാം പോരാഞ്ഞിട്ട് ഒരു ദിവസം ഹർത്താലും നടത്തി. നിക്ഷേപത്തിനു വന്ന ഫോക്സ് വാഗൺ ഉൾപ്പെടെയുള്ള നിക്ഷേപകർ ജീവനും കൊണ്ട് ഓടി." - സുധാകരൻ പറഞ്ഞു.1
© 2026 Indiareply.com. All rights reserved.
ranjeet